Posts

Showing posts from September, 2024

കാലാന്തരത്തിൽ കിഞ്ചനരുടെ പാട്ടുകൾ

വൈലോപ്പിള്ളിയുടെ 1958ലെ "കടൽക്കാക്കകൾ" എന്ന സമാഹാരത്തിൽ ഉൾപ്പെട്ട കവിതയാണ് 'കൃഷ്ണാഷ്ടമി'. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ആണ് അത് ആദ്യമായി പ്രസിദ്ധീകരിച്ചത്. ദില്ലി ഭരിക്കുന്ന രാജാവ് പ്രത്യേകിച്ച് കാരണമൊന്നും ഇല്ലാതെ തെരുവിൽ തെണ്ടിനടക്കുന്ന 'കവി'യെയും കുറേ സമാനസ്വഭാവമുള്ള പെറുക്കികളായ (Lumpen-proletariat) മനുഷ്യരെയും പിടിച്ച് ജയിലിലിടുന്നതുമുതൽ പ്രത്യേകിച്ച് കാരണം ഒന്നും ഇല്ലാതെ തുറന്നുവിടുന്നതുവരെയുള്ള കാര്യങ്ങളാണ് കവിതയിൽ. അതിനിടയിൽ ജയിലറയിൽ യാഥാർത്ഥ്യവും കൽപ്പനയും ഇടകലർന്നുള്ള ചില കാര്യങ്ങൾ നടക്കുന്നു. ദില്ലിയിലെ ദുർമണം സഹിച്ച ആ ജനത്തിന് ജയിലിലെ നാറ്റം നിസ്സാരമായിരുന്നു. അഷ്ടിക്ക് വകയില്ലാത്തവരായ അവർക്ക് ജയിലിലെ കല്ലരി നല്ല സൽക്കാരവും. എന്നാൽ അവർക്ക് നഷ്ടമായത് സ്വാദ് പെരുക്കും സ്വാതന്ത്ര്യമായിരുന്നു. ഏറ്റവും വലിയ ജയിലായ മാനംമുട്ടുന്ന കൊട്ടാരത്തിൽ വാഴുന്ന മന്നോർമന്നന് ഇല്ലാത്ത സ്വാതന്ത്ര്യം ഊരുതെണ്ടികൾക്ക് കിട്ടിയതിലുള്ള ഈർഷ്യയാണോ ആ കാരാഗൃഹവാസം? ആവാം. ജയിലിലെ അസ്വാതന്ത്ര്യത്തെ അതിജീവിച്ച് അവർ പതിയെ ജീവിതവും സ്വാതന്ത്ര്യവും സുസ്വപ്നവും ആനന്ദവും വീണ്ടെടുക്കുന്നു. വ...